Wednesday, June 3, 2009

കാണ്മാനില്ല


പിണറായി വിജയന്‍
ഒത്ത ഉയരം, ഇരുണ്ട നിറം, കുടവയറ്‌ .പുഛവും ധാഷ്ട്യം അടിസ്ഥാന ഭാവം. തോക്കില്ലാതെ ഉണ്ടയും ലാപ്‌ടോപ്പില്ലാതെ ബാഗും കൊണ്ടുനടക്കുന്ന ശീലമുണ്ട്‌. കാണാതാകുമ്പോള്‍ ഒരു ബക്കറ്റും അതില്‍ തിരയില്ലാത്ത വെള്ളവും കൈയിലുണ്ടായിരുന്നു.


പി ജയരാജന്‍
വെളുത്ത നിറം, നരച്ച തലമുടി, ഒരു കൈക്ക്‌ സ്വാധീനം കുറവാണ്‌. നെഞ്ചില്‍ ശത്രുക്കള്‍ കയറി പൊങ്കാലയിട്ട അടയാളമുണ്ട്‌. ഉറക്കത്തിലും ഇന്‍ക്വിലാബ്‌ വിളിക്കുന്ന ശീലമുണ്ട്‌. ഇദ്ദേഹത്തിന്റെ മകന്‍ ബോംബുണ്ടാക്കി കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ പരിക്കു പറ്റി പേരില്ലാത്ത ഒരു ആശുപത്രിയിലാണെന്ന്‌ ബന്ധുക്കള്‍ വ്യസന സമേതം അറിയിക്കുന്നു.

ഇ പി ജയരാജന്‍
കറുത്തനിറം, തടിച്ച ശരീരം, കുടവയറ്‌, പിരിച്ച മീശ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌. ഇടക്കിടെ ഷര്‍ട്ടിന്റെ കൈ തിറുത്തു കയറ്റിവെച്ച്‌ പല്ലുകടിക്കുന്ന ശീലമുണ്ട്‌.
ഇടക്കിടെ മദ്യം അമൃതാണെന്നും ചിലപ്പോള്‍ വിഷമാണെന്നും പറഞ്ഞുകൊണ്ടേയിരിക്കും.കഴുത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ ധരിക്കുന്ന അഞ്ചു പവന്റെ സ്വര്‍ണമാലയുണ്ട്


എം വി ജയരാജന്‍
ഇരുണ്ട നിറം, മുന്നോട്ട്‌ തള്ളിയ പല്ലുകള്‍, ചാവികൊടുത്തപോലെ സംസാരിച്ചുകൊണ്ടിരിക്കും. ഇടക്ക്‌ തന്തക്ക്‌ വിളിക്കുന്ന ശീലമുണ്ട്‌. കാണാതാകുമ്പോള്‍ മാനസിക നില തകരാറിലായിരുന്നു. 


കൂടാതെ സുധാകരന്‍ എന്നു വിളിക്കുന്ന ഒരു ബുള്‍ഡോഗിനെ കൂടെ കാണാതായിട്ടുണ്ട്‌.
തടിച്ച ശരീരം, തലയില്‍ മുടി കുറവ്‌, യജമാനന്‍ പറഞ്ഞാലും ഇല്ലെങ്കിലും വെറുതെ കുരച്ചുകൊണ്ടിരിക്കുന്ന ശീലമുണ്ട്‌. വിപണിയില്‍ ഇതിന്‌ അമ്പതു പൈസ വില വരും

കഴിഞ്ഞ മെയ്‌മാസം 16ാം തിയ്യതി ദൈവത്തിന്റെ സ്വന്തം സന്നിധിയിലുള്ള തിക്കിലും തിരക്കിലും പെട്ട്‌ കാണാതായതാണ്‌ മുകളില്‍ പറഞ്ഞവര്‍. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്ത മാനസികാരോഗ്യ കേന്ദ്രത്തിലോ മാധ്യമസ്ഥാപനങ്ങളിലോ അല്ലെങ്കില്‍ തിരുവനന്തപുരത്തെ എ കെ ജി സെന്ററിലോ അറിയിക്കാന്‍ താല്‌പര്യപ്പെടുന്നു.

പൊങ്ങച്ചത്തെ ഖദറിടീച്ച്‌ നായ്‌കുരണപൗഡറുമിടീച്ചാല്‍ .....

പൊങ്ങച്ചത്തിനെ ഖദറിടീച്ച്‌ കുറച്ച്‌ നായ്‌കുരണപൗഡറുമിട്ട്‌ സുകുമാരന്‍ എന്നൊരു പേരുമിട്ടാല്‍ എങ്ങിനെയിരിക്കും. കാണണമെങ്കില്‍ പത്രത്തിലേക്കും ചാനലിലേക്കും നോക്കിയാല്‍ മതി. എന്റെ പ്രസംഗങ്ങളെല്ലാം മികച്ചതാണ്‌, എന്റെ പുസ്‌തകങ്ങള്‍ പ്രത്യേകിച്ച്‌ ആശാന്റെ സീതാകാവ്യം, തത്വമസി എന്നിവ ലോകോത്തര കൃതികളാണ്‌, വി പി സിംഗ്‌ എന്നെ ഗവര്‍ണാറാകാന്‍ വിളിച്ചതാണ്‌ പോകാത്തതുകൊണ്ടാണ്‌ ... ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനാകാന്‍ വിളിച്ചതാണ്‌ താത്‌പര്യമില്ലാഞ്ഞിട്ടാണ്‌ എന്നുവരെ ചിലപ്പോള്‍ പറഞ്ഞുകളയും. നൂറുവാക്ക്‌ പറഞ്ഞാല്‍ അതില്‍ തൊണ്ണൂറ്റി രണ്ടെണ്ണം ഞാന്‍ എന്നായിരിക്കും. എന്തും സഹിക്കാം. കേരളത്തിലെ മുഖ്യമന്ത്രിയും തനിക്ക്‌ ജ്യേഷ്‌ഠതുല്യനുമായ മുഖ്യമന്ത്രി വി എസ്‌ അച്ച്യൂതാനന്ദന്‍ ഇരുന്നിടത്ത്‌ അപ്പിയിടുന്നവനാണ്‌ എന്നുവരെ പറഞ്ഞുകളഞ്ഞു. അനുജന്‍ പിണറായി ഒതുക്കിയിട്ടിരുന്ന വി എസിനെ കേരളകൗമുദിയില്‍ ലേഖനമെഴുതി മുഖ്യമന്ത്രിയാക്കിയത്‌ താനാണ്‌. താന്‍ എന്തും പറയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അച്ചുമ്മാമന്റെ പുസ്‌തകത്തിനെഴുതിയ അവതാരികയങ്ങ്‌ വലിച്ചു കീറി കളഞ്ഞേക്ക്‌, അന്ന്‌ തിര്വന്തോരത്തുവച്ചു കണ്ടപ്പോ തന്ന കോലുമുട്ടായി ഇങ്ങ്‌ തിരിച്ചു തന്നേക്ക്‌ ... ഹല്ല പിന്നെ.

പ്രശ്‌നമുണ്ടാക്കിയത്‌ ആ ചിരിയാണ്‌. എല്‍ ഡി എഫ്‌ തോറ്റു തൊപ്പിയിട്ടിരിക്കുമ്പോള്‍ വി എസ്‌ ചിരിച്ച അശ്ലീല ചിരിയാണ്‌ അഴീക്കോടിനെയും അദ്ദേഹത്തിന്‌ എല്ലാ ആഴ്‌ചയും ഗാന്ധിനോട്ട്‌ സമ്പാദിച്ചുകൊടുക്കുന്ന ദേശാഭിമാനിയേയും പ്രകോപിപ്പിച്ചത്‌. മലപ്പുറത്തൊക്കെ തലയില്‍ തട്ടമിട്ട്‌ മുഖം മറച്ച്‌ തലയില്‍ ചുവന്ന തൊപ്പിവച്ച തന്റെ ഗ്ലാമര്‍ കാണാനെത്തിയ മുസ്ലിം സ്‌ത്രീകളടക്കം കേരളം മൊത്തം വോട്ടു ചെയ്‌ത്‌ ഇത്തവണയും പത്തിരുപത്‌ പുലിപെറ്റ കുട്ടികളെ പാര്‍ലമെന്റിലേക്കയക്കുമെന്നും അങ്ങനെ പാര്‍ട്ടിക്ക്‌ കുറച്ച്‌ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നുമൊക്കം ഉറക്കെയും അല്ലാതെയും പറഞ്ഞ പിണറായി വിജയനും കത്തികാട്ടിയും കണ്ണുരുട്ടിയും ആക്രോശിച്ച ജയരാജന്മാരും തെറിവിളിയുടെ ഷേക്‌സ്‌പിയറായ മഹാകവി സുധാകരനും അങ്ങനെ വിരലിലെണ്ണാവുന്നതും എണ്ണാന്‍ പറ്റാത്തതുമായ കീലേരി അച്ചുമാര്‍ വീട്ടിനകത്ത്‌ കട്ടിനടിയില്‍ ആറു ഷീറ്റ്‌ പുതച്ച്‌ അതിനകത്ത്‌ ഒളിച്ചിരിക്കുമ്പോള്‍ അച്യുതാനന്ദന്‍ അത്‌ ഒരിക്കലും ചെയ്യരുതായിരുന്നു. പാര്‍ട്ടിക്കകത്ത്‌ എന്തുണ്ടെങ്കിലും അവിടെ പറഞ്ഞ്‌ തീര്‍ക്കണം അല്ലാതെ ഇമ്മാതിരി തരം താണ പരിപാടി കാണിക്കരുതെന്നാണ്‌ അഴീക്കോട്‌ പറഞ്ഞുകളഞ്ഞത്‌ അതും ഒരു ബൂര്‍ഷ്വാ പ്രസിദ്ധീകരിണത്തിന്‌ കൊടുത്ത അഭിമുഖത്തില്‍. സാംസ്‌കാരിക നായരും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖ്യ ഉപദേശകനുമല്ലേ ... കേട്ടല്ലേ പറ്റൂ.. 
വരവുവച്ചു..